Advertisment

ഏ കെ ജിയെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രണയമോ, വിവാഹ മോചനമോ അല്ല, രാഷ്ട്രീയ ജീവിതത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ മതി. ആ തിരിച്ചറിവ് ഇടതുപക്ഷക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാല്‍ മലിനമാകുമായിരുന്നോ - വിടി ബലറാമിനെ പിന്തുണച്ച് കെ എം ഷാജി

New Update

publive-image

Advertisment

എകെജി പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ.  ഏ കെ ജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ, വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാം.

പക്ഷെ,കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഈയൊരു തിരിച്ചറിവ് മാധ്യമ-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഇടതു പക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാല്‍ മലിനമാകുമായിരുന്നില്ലെന്ന് ഷാജി പറയുന്നു .

ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും, മന്‍മോഹനെ ആക്ഷേപിച്ചതും ആവിഷ്‌കാരമാണ്. എന്നാല്‍ എ കെ ജിയെ തൊട്ടു കളിക്കരുത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും, മോര്‍ഫിങ്ങും, മതനിന്ദയും, വ്യാജ ആരോപണങ്ങളും ആവിഷ്‌കാരത്തിന്റെ പരിധിയിലാണ് വരുന്നത്.

മത വിശ്വാസത്തെയും, സാംസ്‌കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. എന്നാല്‍ എ കെ ജിയെ വമ്മര്‍ശിക്കരുത്.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും, മന്‍മോഹനെ ആക്ഷേപിച്ചതും ആവിഷ്‌കാരമാണ്. എന്നാല്‍ എ കെ ജിയെ തൊട്ടു കളിക്കരുത്. ആത്മകഥ പോലും വിമര്‍ശനാത്മകമായി വായിക്കരുത്. വായിച്ചാല്‍ ഓഫിസ് തല്ലിത്തകര്‍ക്കും, കിട്ടിയാല്‍ കൈകാര്യം ചെയ്യും.

ഏ കെ ജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ, വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാം.

പക്ഷെ,കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഈയൊരു തിരിച്ചറിവ് മാധ്യമ-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഇടതു പക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാല്‍ മലിനമാകുമായിരുന്നില്ല.

കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയല്‍പക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിര്‍വഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യന്‍ ' ഇതാ നിങ്ങളുടെ മാലിന്യം ' എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയല്‍ക്കാരന്റെ വീട്ടിലേക്ക് തിരിച്ച് നിക്ഷേപിച്ചിരിക്കുന്നു.

അത് കണ്ട അയല്‍ക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയല്‍ക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാള്‍ നിനക്ക് തിരിച്ചറിവ് നല്‍കിയിരിക്കുകയാണ്.

ആവിഷ്‌കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്. നിങ്ങളുടേതല്ല. വി.ടി ബല്‍റാം ടി.പി ചന്ദ്രശേഖരന്‍ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്.

vt balaram lege k m shaji
Advertisment