Advertisment

മായാവതിജിയെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ അശ്ലീല പരാമര്‍ശം നടത്തിയ അന്ന് എന്റെ മനസിലുദിച്ചതാണ് ഈ സഖ്യം; എസ്.പി – ബി.എസ്.പി സഖ്യത്തെക്കുറിച്ച് അഖിലേഷ് യാദവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്‌നൗ: ബി.എസ്.പി അധ്യക്ഷ മായാവതിയെ ബി.ജെ.പി നേതാവ് അധിക്ഷേപിച്ച അന്ന് മനസിലുദിച്ചതാണ് ഉത്തര്‍പ്രദേശിലെ എസ്.പി ബി.എസ്.പി സഖ്യമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലക്‌നൗവില്‍ എസ്.പി- ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

‘ മായാവതിജിയെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ അശ്ലീല പരാമര്‍ശം നടത്തിയ അന്ന് എന്റെ മനസിലുദിച്ചതാണ് ഈ സഖ്യം. ആ നേതാക്കളെ ശിക്ഷിക്കുന്നതിനു പകരം ബി.ജെ.പി അവര്‍ക്ക് വലിയ മന്ത്രി സ്ഥാനം നല്‍കി. ഇന്നു മുതല്‍ എല്ലാ സമാജ്‌വാദി പ്രവര്‍ത്തകരും അറിയേണ്ട ഒരു കാര്യമുണ്ട്. മായാവതിജിയെ അനാദരിക്കുന്നത് എന്നെ അനാദരിക്കുന്നതിനു തുല്യമായിരിക്കും.’ അഖിലേഷ് പറഞ്ഞു.

25 വര്‍ഷത്തിനുശേഷമാണ് യു.പിയില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കേവലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്ന ഒന്നാവില്ല ഈ സഖ്യമെന്ന് മായാവതി പറഞ്ഞു. യു.പി തെരഞ്ഞെടുപ്പിലും തങ്ങള്‍ ഒരുമിച്ചു തന്നെ മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ബി.ജെ.പി നേതാവായ ധ്യാന്‍ശങ്കര്‍ സിങ് മായാവതിയെ വേശ്യയോട് താരതമ്യം ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

‘മായാവതി സീറ്റുകള്‍ വില്‍ക്കുകയാണ്. അവര്‍ മൂന്നുതവണ മുഖ്യമന്ത്രിയായിരുന്നു. പക്ഷേ ആര് ഒരു കോടി രൂപ നല്‍കിയാലും അവര്‍ക്ക് സീറ്റ് നല്‍കും. ഉച്ചയ്ക്ക് രണ്ടു കോടിയുമായി മറ്റൊരാള്‍ എത്തിയാല്‍ സീറ്റ് അയാള്‍ക്ക് നല്‍കും. വൈകുന്നേരം മൂന്നുകോടിയുമായി വേറൊരാള്‍ എത്തിയാല്‍ നേരത്തെ സ്ഥാനാര്‍ത്ഥിയാക്കിയയാളെ പുറത്താക്കി ഇയാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കം. ഇന്ന് അവരുടെ സ്വഭാവം വേശ്യയുടേതിനേക്കാള്‍ മോശമാണ്.’ എന്നായിരുന്നു ദയാന്‍ശങ്കര്‍ സിങ്ങിന്റെ പരാമര്‍ശം.

പരാമര്‍ശം വിവാദമായതോടെ ബി.ജെ.പി ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്ത് യു.പിയിലെ ബി.ജെ.പി വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു.

Advertisment