പാലക്കാട് : ഇന്ത്യൻ കർഷകന് ശവക്കല്ലറ തീർക്കുകയാണ് മോദി സർക്കാർ കർഷക ബില്ലിലൂടെ നടത്തിയെടുത്തതെന്ന് ആരോപിച്ചു കൊണ്ട് എന്‍വൈസി അലമുറ യാത്ര നടത്തി. ഇന്ത്യയിലെ കർഷകൻ
ഉൽപന്നത്തിന് വില കിട്ടാതെ നട്ടെല്ലൊടിഞ്ഞ് നിൽക്കുന്ന അവസരത്തിൽ കൊണ്ടുവന്ന ബില്ലിലൂടെ കർഷകനെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റാനുള്ള ഗൂഢനീക്കമാണ് മോദി വിജയിപ്പിച്ചെടുത്തിരിക്കുന്നത്.
ജീവൻ്റെ ഉപാധിയായ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദകനായ കർഷകർ നശിക്കുന്നത് മുഴുവൻ ജനതയും പട്ടിണിയിലേക്ക് വീഴുകുന്ന കാര്യത്തിലും സംശയമില്ല. പോസ്റ്റോഫീസ് പരിസരത്ത് നിന്നും
പട്ടു പുതച്ച ശവപ്പെട്ടിയും കർഷകൻ്റെ ചിഹ്നമായ നെൽകറ്റ യുമേന്തി ആരംഭിച്ച അലമുറ യാത്ര കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു..
എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ശ്രീജി കടവത്ത്
അധ്യക്ഷത വഹിച്ചു..എന്‍സിപി ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ മുഖ്യ പ്രഭാഷണം നടത്തി
എന്‍വൈസി സംസ്ഥാന സെക്രട്ടറിആര്‍ ബാലസുബ്രഹ്മണ്യൻ എന്‍സിപി ബ്ലോക്ക് പ്രസിഡണ്ടുമാരായ
വേണു കോങ്ങോട്ട് മുഹമ്മദ് റാഫി സി. ജ്യോതി എന്‍കെസ് സംസ്ഥാന സെക്രട്ടറി സതീഷ് തച്ച മൂച്ചിക്കൽ
അഭിലാഷ് ചിറ്റൂർ ,സുനിൽ പുള്ളോട്, അഖിൽ നെൻമാറ,മൃദുൽ പ്രേം,മഗേഷ് തരൂർ,ആനന്ദ്,
പ്രദീപ്.