സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി. വാദം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും ഒരു കക്ഷിക്കും വാദിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. മുദ്ര വച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള അലോക് വര്‍മ്മയുടെ മറുപടി ന്യൂസ് പോര്‍ട്ടല്‍ വയറില്‍ വന്നതാണ് ചീഫ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്.
അലോക് വര്‍മ്മയുകടെ അഭിഭാഷകനായ ഫാലി എസ് നരിമാനോട് വിവരം ചോര്‍ത്തിയവരെ വിളിച്ച് വരുത്താന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേസമയം അലോക് വർമ്മ കോടതിയിൽ നല്കിയ മറുപടി ചോർത്തിയിട്ടില്ലെന്ന് ന്യൂസ് പോർട്ടലായ ദ വയർ വ്യക്തമാക്കി. അലോക് വർമ്മ സിവിസിക്കു നല്കിയ മറുപടിയാണ് റിപ്പോർട്ടു ചെയ്തത്. ഇത് മുദ്രവച്ച കവറിൽ നല്കിയതല്ലെന്നും വിശദീകരണം.