Advertisment

അലോക് വര്‍മ്മയെ ഫയര്‍ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂഡല്‍ഹി:  അലോക് വര്‍മയെ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍റ് ഹോം ഗാര്‍ഡ്സിന്‍റെ ഡയ റക്ടര്‍ ജനറലായി നിയമിച്ചു. നിലവില്‍ ഇടക്കാല ഡയറക്ടായിരുന്ന എം. നാഗേശ്വര റാവുവിന് വീണ്ടും സിബിഐയുടെ ചുമതല ലഭിച്ചേക്കുമെന്നാണു വിവരം. പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ ഉന്നതാധികാര സമിതിയുടെ യോഗം ഉടന്‍ ചേരും.
publive-image

അലോക് വര്‍മയെ പുനര്‍ നിയമിച്ചിങ്കിലും ഇദ്ദേഹത്തിനെതിരേ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളില്‍ ഉന്നതാധികാര സമിതി യോഗം ചേരണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന യോഗത്തിന് ഒടുവിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനമെടുത്തത്.

യോഗത്തില്‍ വര്‍മയെ നീക്കം ചെയ്യണമെന്ന നിലപാടില്‍ പ്രധാമന്ത്രി മോദിയും ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ച സമിതിയംഗം ജസ്റ്റീസ് എ.കെ സിക്രിയും ഉറച്ചു നിന്നപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിയോജിച്ചു. മൂന്നംഗ സമിതിയുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച്‌ വര്‍മയ്ക്കു പടിയിറങ്ങേണ്ടി വരികയായിരുന്നു.

Advertisment