വെള്ളറട: അമ്പൂരിൽ കൊന്നു കുഴിച്ചുമൂടി ഉപ്പിലിട്ട രാഖിമോളുടെ ബാഗ് കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് ബാഗ് കണ്ടെത്തി. കൊലപാതകം നടത്തിയതിന് ശേഷം പാലക്കാട്ടേക്ക് പോകവെ ബസില്‍ ബാഗ് ഉപേക്ഷിക്കുകയായിരുന്നു എന്ന് രാഹുല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനേയും കൂട്ടി അന്വേഷണ സംഘം പാലക്കാട്ടേക്ക് പോയിരുന്നു. ബസിന്റെ സീലിങ് റാക്കില്‍ കിടന്നിരുന്ന ബാഗ് ബസ് ജീവനക്കാര്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ സൂക്ഷിക്കുകയായിരുന്നു. ബാഗിനുള്ളില്‍ മാവുപൊടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് പൊലീസ് പറഞ്ഞു. നേരത്തെ രാഖിമോളു ചെരപ്പും അടിവസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കയറും കണ്ടെത്തിയിരുന്നു.
രാഖിയുടെ മൊബൈല്‍ ഫോണ്‍ വാഴിച്ചലിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിരുന്നു. മണ്ഡപത്തില്‍ കടവ് കാട്ടാക്കട റോഡിലെ കുറ്റിച്ചാലില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ബൈക്ക് കണ്ടെത്തിയത്.