Advertisment

കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച; ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആരും ഉണ്ടായിരുന്നില്ല

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. യുവതിക്കൊപ്പം രാത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Advertisment

publive-image

അതേസമയം, യുവതിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പിരിച്ചു വിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് യുവതി പീഡനത്തിനിരയായത്. ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് സംഭവം.

കോഴഞ്ചേരിയില്‍ നിന്നാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഈ സമയത്ത് പീഡനത്തിനിരയായ യുവതി ഉള്‍പ്പെടെ രണ്ട് രോഗികളുണ്ടായിരുന്നു ആംബുലന്‍സില്‍. യാത്രാമധ്യേ മറ്റേയാളെ കോഴഞ്ചേരി ആശുപത്രിയില്‍ ഇറക്കി. ഇതിനു ശേഷം ആംബുലന്‍സില്‍ ഡ്രൈവറും യുവതിയും മാത്രമായി.

ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

ambulence driver issue
Advertisment