Advertisment

സുരക്ഷയ്ക്കായി ദേശീയ സുരക്ഷാ ഏജന്‍സി വേണ്ട....സിആര്‍പിഎഫ് മതിയെന്ന് കേന്ദ്രമന്ത്രി അമിത്ഷാ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി അമിത് ഷായെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

 

ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി എംഎച്ച്‌എ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ തനിക്ക് ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫ് തന്നെ മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി സൂചന.

നിലവിലെ രീതി പ്രകാരം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലാണ് അദ്ദേഹത്തിന് നല്‍കേണ്ടത്. എന്നാല്‍ അമിത് ഷാ ഇത് നിരസിച്ചതായാണ് വിവരം.

അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്സണ്‍ ഉള്‍പ്പെടുന്ന 100 പാരമിലിറ്ററി കമാന്‍ഡോകളുടെ സംരക്ഷണമാണ് അമിത് ഷായ്ക്ക് നിലവില്‍ ഓഫീസിലും വസതിയിലുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അമിത് ഷായുടെ വസതിയുടെ പുറത്ത് ഡെല്‍ഹി പൊലീസിന്‍റെ കാവലുണ്ട്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷാ ചുമതല ലോക്കല്‍ പൊലീസിനാണ്.

Advertisment