Advertisment

പേരന്‍പിലെ അമുദവനെ വെറുക്കരുത്...ഇതുപോലൊരു അമുദവന്‍ ജീവിച്ചിരിപ്പുണ്ട് ദക്ഷിണാഫ്രിക്കയില്‍...മകന് സ്വയംഭോഗം ചെയ്തു കൊടുക്കുന്നൊരു അച്ഛന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മകള്‍ക്കായി ആണ്‍വേശ്യയെ തേടിപോകുന്ന പേരന്‍പിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ നിങ്ങള്‍ക്ക് ഇഷ്ടമായിരുന്നോ?. നെറ്റി ചുളിക്കരുത്. ഇതുപോലൊരും അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്. പേരന്‍പിലൂടെ ഇങ്ങനെയും മനുഷ്യരുണ്ടെന്ന് കുറച്ചു പേര്‍ക്കെങ്കിലും ബോധ്യപ്പെട്ടു.

Advertisment

publive-image

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകളുടെയും അവളെ വളര്‍ത്തുന്ന അച്ഛന്റെയും കഥയാണ് പേരന്‍പ്. അമ്മ ഉപേക്ഷിച്ചുപോയതിനാല്‍, മകള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവളുടെ ശാരീരിക മാറ്റങ്ങള്‍ക്കനുസരിച്ചുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആ അച്ഛനിലുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ ചെറുതല്ല.

ആര്‍ത്തവ സമയത്ത് പാഡ് മാറ്റുന്നതിനപ്പുറം അവളുടെ ലൈംഗിക ആവശ്യങ്ങള്‍ കൂടി നിറവേറ്റി കൊടുക്കേണ്ടി വരുന്നു അച്ഛനായ അമുദവന്.

ഇത്തരക്കാര്‍ നമ്മുടെ മുന്‍പില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2016 മേയ് 21ന് ഒരു പിതാവ് എഴുതിയ പോസ്റ്റ് പേരന്‍പ് പുറത്തിറങ്ങിയതോടെയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭിന്നശേഷിക്കാരനായ തന്റെ മകന് സ്വയംഭോഗം ചെയ്ത് കൊടുക്കാറുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്.

publive-image

ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്ന ഫൈസല്‍ മുഹമ്മദ് എന്ന അച്ഛനാണ് ചലനശേഷിയും സംസാരശേഷിയുമില്ലാത്ത മുപ്പതുകാരനായ മുസ്തഫ എന്ന മകന് സ്വയംഭോഗം ചെയ്തുകൊടുക്കുന്നത്.

ഫൈസല്‍ ബ്ലോഗില്‍ ഇങ്ങനെ എഴുതി; 30 വര്‍ഷം മുന്‍പ് അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷത്തിന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുളളൂ. മകന് സെറിബ്രല്‍ പള്‍സിയാണെന്ന് തിരിച്ചറിഞ്ഞു. അവന് 17 വയസ്സുളളപ്പോഴാണ് അവന്റെ ലൈംഗിക ആവശ്യം ഞാന്‍ തിരിച്ചറിയുന്നത്.

publive-image

കുളിപ്പിക്കുന്ന സമയത്തെല്ലാം മകന് ലിംഗോദ്ധാരണമുണ്ടാകുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും പിന്നീട ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയെന്നും ഫൈസല്‍ പറയുന്നു. ഈ പഠനത്തിനൊടുവിലാണ് മകന് സ്വയംഭോഗം ചെയ്ത് കൊടുക്കാന്‍ തീരുമാനിച്ചത്.

ആദ്യതവണ സ്വയംഭോഗം ചെയ്ത് കൊടുത്ത ശേഷമുളള മകന്റെ പ്രതികരണവും ഫൈസല്‍ ബ്ലോഗില്‍ എഴുതുന്നുണ്ട്. ആദ്യം അവന്‍ പുഞ്ചിരിച്ചു.പിന്നീട് പൊട്ടിച്ചിരിച്ചു. സ്വയംഭോഗം ചെയ്ത് കൊടുത്തത് അവന് എത്രത്തോളം ആശ്വാസവും സന്തോഷവും നല്‍കിയെന്ന് ഞാനിപ്പോഴും ഓര്‍മിക്കുന്നു.പിന്നീട് അവന്‍ വളരെയധികം ഉന്മേഷവാനായിരുന്നുവെന്നും ഫൈസല്‍ ബ്ലോഗില്‍ എഴുതുന്നു.

Advertisment