ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേ പിര്‍ലോയെ യുവന്റസിന്റെ പരിശീലകനായി നിയമിച്ചു. മൗറിസിയോ സാരിയെ ക്ലബിന്റെ പരിശീലകസ്ഥാനത്ത് നിന്ന് യുവന്റസ് പുറത്താക്കിയിരുന്നു. ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെയാണ് മൗറിസിയോ സാരിയെ ക്ലബ് പുറത്താക്കിയത്.
യുവന്റസിനൊപ്പം നാലു വർഷം കളിച്ച പിർലോ ഏഴു കിരീടങ്ങൾ ക്ലബിൽ നേടിയിരുന്നു. പിർലോ ആദ്യമായാണ് ഒരു സീനിയർ ക്ലബിന്റെ മുഖ്യ പരിശീലകനാകുന്നത്. നേരത്തെ, യുവന്റസ് U-23 ടീമിന്റെ പരിശീലകനായിരുന്നു പിർലോ.
യുവന്റസിന്റെ നാല് സീരി എ കിരീട വിജയത്തില്‍ പങ്കാളിയായിട്ടുള്ള പിര്‍ലോ 2017ലാണ് ക്ലബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.വിരമിക്കലിന് ശേഷം പരിശീലകനായി തുടരുമെന്ന് നേരത്തെ പിര്‍ലോ വ്യക്തമാക്കിയിരുന്നു.