Advertisment

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി; സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ

New Update

തൃശ്ശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കാൻ തീരുമാനമെടുത്ത 2019 ജൂലൈ 11 ലെ യോഗത്തിന്‍റെ മിനുട്സ് ആണ് നശിപ്പിക്കപ്പെട്ടതെന്നാണ് അനില്‍ അക്കരയുടെ ആരോപണം.

Advertisment

publive-image

യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടു. നിലവിൽ നിർമ്മാണം നടത്തുന്നത് റെഡ് ക്രസന്‍റോ

യൂണിടാക്കോ അല്ലെന്നും ഹാബിറ്റാറ്റിനെ മറയാക്കി സെയിൻ വെ‍ഞ്ചേഴ്സിന്‍റെ കീഴിലുള്ള മറ്റൊരു

കമ്പനിയാമെന്നും അനിൽ അക്കര പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ രേഖകൾ നൽകുമെന്നാണ് വെല്ലുവിളി.

പാര്‍പ്പിട സമുച്ചയത്തിനൊപ്പം അഞ്ച് കോടി മുടക്കിയാണ് ആശുപത്രി പണിയുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ലൈഫ് മിഷന് വേണ്ടി പിഡബ്യൂഡി തയ്യാറാക്കിയത് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ്. ഈ ആശുപത്രിക്ക് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി.

anilakkare
Advertisment