Advertisment

“മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് നെഞ്ചിലും വയറിലും തുരുതുരാ കുത്തുകൾ, ആഴത്തിലുള്ള വെട്ടുകൾ” ; അഴുക്കു ചാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെടുത്ത അങ്കിത് ശർമയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

New Update

ഡല്‍ഹി : ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ടത് ക്രൂരമായ പീഡനങ്ങൾക്ക് ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Advertisment

publive-image

അഴുക്കുചാലിൽ, കൊല്ലപ്പെട്ട നിലയിൽ കണ്ടെടുത്ത അങ്കിത് ശർമയുടെ ദേഹത്ത് നിരവധി മുറിവുകളാണ് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തിയത്. ദേഹമാസകലം ഉള്ള മുറിവുകളും ചതവുകളും കൂടാതെ വളരെ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് നെഞ്ചിലും വയറിലും തുരുതുരാ കുത്തേറ്റിട്ടുണ്ട്.

നാല് മുതൽ ആറു മണിക്കൂർ വരെ തടങ്കലിൽ വച്ച് ഒന്നിലധികം പേർ ചേർന്ന് ക്രൂര മർദ്ദനത്തിനിരയാക്കിയിട്ടുണ്ടെന്നും, ദേഹം മുഴുവനും ആഴത്തിലുള്ള വെട്ടുകളാണെന്നും ഡോക്ടർമാർ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കലാപബാധിത പ്രദേശമായ ചാന്ദ്ബാഗിലെ അഴുക്കുചാലിൽ നിന്നാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ ശരീരം ബുധനാഴ്ച ഉച്ചയോടെ കണ്ടെടുത്തത്.

delhi riots ankith sarma ankithsharma murder deadbody postmortum
Advertisment