കോഴിക്കോട് : മുക്കത്ത് ദലിത് പെൺകുട്ടി അനുപ്രിയ മരിച്ച സംഭവത്തിൽ കാമുകൻ റിനാസിനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണവുമായി അനുപ്രിയയുടെ സഹോദരൻ.
പെൺകുട്ടി മരിച്ച ദിവസം കാമുകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ പറഞ്ഞു. സംഭവത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് റിനാസ് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പൊലീസിനോട് തന്റെ പേര് പറയാനാണ് തീരുമാനമെങ്കിൽ അങ്ങാടിയിൽ ഇറങ്ങില്ലെന്നു ഭീഷണിപ്പെടുത്തിയതായും സഹോദരൻ പറഞ്ഞു
മരിക്കും മുൻപ് കാമുകന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി അനുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പൊലീസിനു മൊഴി ലഭിച്ചു. കാമുകൻ റിനാസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് റിനാസിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടത്. ഇതിനിടെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ റിനാസിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്