Advertisment

വീട്ടില്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമില്ല ; കോളേജ് ഹോസ്റ്റലിന്‍റെ എട്ടാമത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത എഞ്ചിനീയറിം​ഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

New Update

ചെന്നൈ: കോളേജ് ഹോസ്റ്റലിന്‍റെ എട്ടാമത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത എഞ്ചിനീയറിം​ഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടില്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് കത്തെഴുതിയ ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. കത്ത് പോലീസ് കണ്ടെടുത്തിരുന്നു. ബയോമെഡിക്കല്‍ എഞ്ചിനീയറിം​ഗ് വിദ്യാര്‍ത്ഥിയായ അനുപ്രിയ(21)യാണ് മരിച്ചത്.

Advertisment

publive-image

ചെന്നൈയിലെ എസ്‌ആര്‍എം യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് സംഭവം. അനുപ്രിയയുടെ മുറിയില്‍ നിന്നും രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

തന്‍റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് സഹോദരന്‍ രാജുവിനെ എഴുതിയ ആത്മഹത്യ കുറിപ്പില്‍ അനുപ്രിയ കുറിക്കുന്നു. സിനിമ കാണാനോ ടിവി കാണാനോ ഇഷ്ടമുള്ള കാര്യങ്ങള്‍ പറയാനോ വീട്ടില്‍ സ്വാതന്ത്യമില്ലെന്നും വീട്ടില്‍ ഒരു വ്യാജ ജീവിതം നയിക്കാന്‍ ആ​ഗ്രഹിക്കുന്നില്ലെന്നും അനുപ്രിയ കത്തില്‍ പറഞ്ഞിരുന്നു.

മാത്രമല്ല ഇഷ്ടമുള്ള രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകണമെന്നും സഹോദരനോട് അനുപ്രിയ കത്തിലൂടെ പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ 8.40 നായിരുന്നു മരണം നടന്നത്. വീഴ്ചയിൽ അനുപ്രിയയുടെ വാരിയെല്ലും കാലും കൈയ്യും പൂര്‍ണ്ണമായി തകര്‍ന്നു. അനുപ്രിയ കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് വീഴുന്ന ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment