Advertisment

ശബരിമല ദേവസ്വം കൗണ്ടറില്‍ നിന്ന് വാങ്ങിയ അരവണ പായസത്തിനുള്ളില്‍ ചത്ത പല്ലി...അരവണ വില്‍പ്പനയില്‍ റെക്കാഡ് വരുമാനം ദേവസ്വം ബോര്‍ഡിന് ലഭിക്കുമ്പോഴും അരവണ നിര്‍മ്മാണത്തില്‍ അനാസ്ഥ

New Update

ചാരുംമൂട്: ശബരിമല ദേവസ്വം കൗണ്ടറില്‍ നിന്ന് വാങ്ങിയ അരവണ പായസത്തിനുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തി. നൂറനാട് പാലമേല്‍ മറ്റപ്പള്ളി കുളത്തിന്‍ത്തറയില്‍ ഗോപിനാഥന്‍പിള്ളയുടെ ചെറുമകന്‍ കിരണ്‍ വാങ്ങിയ രണ്ടു ടിന്‍ അരവണയില്‍ ആദ്യ ടിന്നിലുള്ളിലാണ് ചത്ത പല്ലിയെ കണ്ടത്.

Advertisment

publive-image

കിരണും കൂട്ടുകാരും തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ശബരിമല ദര്‍ശനം നടത്തി മടങ്ങവെയാണ് അരവണ വാങ്ങിയത്. ഇന്നലെ വൈകിട്ട് ഇതില്‍ ഒരു ടിന്‍ വീട്ടിലുള്ളവര്‍ക്ക് പ്രസാദമായി കൊടുക്കാന്‍ സ്പൂണ്‍ ഉപയോഗിച്ച്‌ കോരി എടുക്കുന്നതിനിടയിലാണ് അരവണയുടെ നടുഭാഗത്തായി പല്ലിയുടെ ജഡം കണ്ടത്.

അരവണ ടിന്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ശബരിമലയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് അരവണയ്ക്കാണ്. അരവണ വില്‍പ്പനയില്‍ റെക്കാഡ് വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഓരോ സീസണിലും ലഭിക്കുന്നത്. എന്നാല്‍ അരവണ നിര്‍മ്മാണത്തില്‍ വീഴ്ച സംഭവിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്.

aravanapayasam
Advertisment