unused ദേശീയം ഐപിഎൽ വാതുവയ്പ്: നടൻ അർബാസ് ഖാൻ മാപ്പുസാക്ഷിയെന്നു സൂചന ന്യൂസ് ബ്യൂറോ, മുംബൈ 07 Jun 2018 01:53 IST Follow Us New Update മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വാതുവയ്പിൽ ഉൾപ്പെട്ട നടൻ അർബാസ് ഖാൻ കേസിൽ മാപ്പുസാക്ഷിയായേക്കും. ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. അർബാസ് ഖാനൊപ്പം പോലീസ് ചോദ്യം ചെയ്ത കെ.സേറ സേറ എന്ന ചലച്ചിത്ര നിർമാണ കന്പനിയുടെ മുൻ മേധാവി പരാഗ് സംഘ്വിയും കേസിൽ സാക്ഷിപ്പട്ടികയിലേക്കു മാറും. വാതുവയ്പ് നടത്തിയിരുന്നതായി അർബാസ് പോലീസിനോടു സമ്മതിച്ചിരുന്നു. എന്നാൽ സാന്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന മൊഴി കണക്കിലെടുത്താണ് അർബാസിനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ കേസ് അന്വേഷിക്കുന്ന താനെ ആന്റി എക്സ്റ്റോർഷൻ സെൽ തീരുമാനിച്ചത്. മേയ് 29നു വാതുവയ്പ് നടത്തിപ്പുകാരൻ സോനു ജലാൻ (സോനു മലാഡ്) അറസ്റ്റിലായതോടെയാണ് കേസിൽ നാടകീയ വെളിപ്പെടുത്തലുകൾ ഉണ്ടായത്. അർബാസ് സോനുവിനു 2.80 കോടി രൂപ നൽകാനുണ്ട്. ഇതേച്ചൊല്ലി സോനു അർബാസിനെ ഭീഷണിപ്പെടുത്തിയിരുന്നു. പത്താംക്ലാസ് തോറ്റ, 41 വയസുള്ള സോനുവിനു രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സ്വത്തുണ്ട്. മേയ് 16ന് താനെ ക്രൈംബ്രാഞ്ച് ഡോംബിവിലിയിലെ വാതുവയ്പ് സിരാകേന്ദ്രം റെയ്ഡ് ചെയ്തു മൂന്നുപേരെ പിടികൂടി. മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവനും തമ്മിലുള്ള മത്സരത്തിൽ വാതുവയ്പുകാരിൽനിന്നു തുക വാങ്ങുന്പോഴായിരുന്നു അറസ്റ്റ്. പിറ്റേന്ന് നാലാമനെ പിടികൂടി. ഓണ്‍ലൈൻ വാതുവയ്പിനുള്ള സോഫ്റ്റ്വേർ നൽകിയ വ്രജേഷ് ജോഷി 28നു പിടിയിലായി. പിറ്റേന്നു സോനു ജലാനും. ഇയാൾ മുന്‍പ് അഞ്ചുതവണ വിവിധ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. Read More Advertisment Read the Next Article