കൊല്ലം ∙ സർക്കാരിന്റെ വിദ്യാഭ്യാസ നയം സഭയെ തകർക്കുന്ന തരത്തിലുള്ളതാണെന്നു കെആർഎൽസിസി (കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ) അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം.
സർക്കാരിൽ നിന്നു സമുദായത്തിനുണ്ടായ വേദനിക്കുന്ന അനുഭവങ്ങൾ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്നു രാഷ്ട്രീയ അതിപ്രസരം വിദ്യാഭ്യാസ രംഗത്തെ കലുഷിതമാക്കി.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായ അക്രമം ഒരിക്കലും ന്യായികരിക്കാനാവില്ല. വിദ്യാർഥികളെക്കൊണ്ട് ആർക്കും എന്തും ചെയ്യിക്കാൻ സാധിക്കുമെന്ന നിലപാടു സഭ ഒരിക്കലും അംഗീകരിക്കില്ല. മദ്യനയത്തിലും സർക്കാരിനോടു കടുത്ത വിയോജിപ്പാണുള്ളത്.
കെആർഎൽസിസി ജനറൽ അസംബ്ലിക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.