ബ്രസീലിന്റെ മണ്ണിൽ വിജയക്കൊടി പാറിച്ച് അർജന്റീന. കോപ്പ അമെരിക്ക ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ കീഴടക്കി ലയണൽ മെസിയും കൂട്ടരും കോപ്പ അമെരിക്ക കിരീടം സ്വന്തമാക്കി. 1993-ന് ശേഷം ആദ്യമായാണ് അർജന്റീന കോപ്പ നേടുന്നത്. 1916ൽ തുടക്കമായ കോപ്പ അമെരിക്ക ടൂർണമെന്റിൽ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി. 22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലായിരുന്നു അർജന്റീനൻ ജയം.
ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല.22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.84 വർഷങ്ങൾക്കു ശേഷമാണ് ഒരു ഫൈനലിൽ ബ്രസീലിനെ അർജന്റീന മലർത്തിടയിക്കുന്നത്.