കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടന്ന അരൂരില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെന്നു മനോരമ ന്യൂസ്– കാര്‍വി എക്സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് 44%, യുഡിഎഫ് 43%, ബിജെപി 11% എന്നിങ്ങനെയാണു വോട്ടിങ് നില.
യുഡിഎഫ് നില മെച്ചപ്പെടുത്തി. 2016ല്‍ 28.54% മാത്രം; കൂടുന്നത് 14.46% വോട്ടുകള്‍. എല്‍ഡിഎഫ് 2016ല്‍ 52.34% വോട്ടാണു നേടിയത്. 8.34% കുറയുമെന്നാണു പ്രവചനം. ബിജെപിക്കു കുറയുക 6.14% വോട്ടാണ്.
വന്‍ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമാണ് അരൂര്‍. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂരിൽ നേരിയ മുൻതൂക്കമേ എൽഡിഎഫിന് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നുള്ളൂ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ എ.എം.ആരിഫിനേക്കാൾ ചെറിയ ഭൂരിപക്ഷം ഷാനിമോൾ ഉസ്മാൻ നേടിയതോടെ യുഡിഎഫിനു ജയപ്രതീക്ഷ ഉദിച്ചിരുന്നു.