Advertisment

പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം; കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പിടിയിലായി

New Update

തൃശ്ശൂര്‍: പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി. ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ 35 കേസുകളിൽ പ്രതിയാണ്.

Advertisment

publive-image

ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ കോളാറിന്റെ ഭാഗമായി നാലു ദിവസം മുൻപാണ് ഹരീഷിനെ പിടികൂടാൻ പ്രത്യേക സംഘം കർണാടകത്തിലേക്ക് പോയത്. മുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മഫ്തിയിൽ എത്തിയ പോലീസ് സംഘമാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം വാട്സ് ആപ്പിൽ ഇയാൾ സുഹൃത്തുക്കൾക്കക്ക് അയച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഹരീഷ് ഒളിവിൽ പോയത്. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലും കർണ്ണാടകത്തിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിവിലും കഞ്ചാവ് വിൽപ്പന തുടർന്നു.

അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വിരിച്ച വലയിൽ വീണു. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

arrest report
Advertisment