Advertisment

ചരിത്രം കുറിച്ച ഫൈനല്‍ അരങ്ങേറ്റത്തില്‍ പി വി സിന്ധുവിന് വെള്ളി

New Update

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുന്നു. ഇന്ന് നടന്ന തുടര്‍ച്ചയായ മൂന്നാം ഫൈനലിലും ഇന്ത്യ തോല്‍വി രുചിച്ചു. ചരിത്രം കുറിച്ചാണ് പി വി സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ കടന്നത്. മത്സരത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങ്ങിനോട് ഏറ്റുമുട്ടി വെള്ളിയെിലൊതുങ്ങി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 13-21, 16-21. ഈ വര്‍ഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. ഇക്കഴിഞ്ഞ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലും സിന്ധു ഫൈനലില്‍ തോറ്റിരുന്നു. സ്പാനിഷ് താരം കരോലിന മാരിനോടാണ് അന്ന് തോല്‍വി വഴങ്ങിയത്.publive-image

Advertisment

publive-image

ഇതോടെ, ജക്കാര്‍ത്തയില്‍ എട്ടു സ്വര്‍ണവും 16 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം 44 ആയി ഉയര്‍ന്നു. അമ്പെയ്ത്ത് വനിതാ വിഭാഗം കോംപൗണ്ട് ഫൈനലില്‍ ഇന്ത്യ വെള്ളി നേടി. ദക്ഷിണ കൊറിയയോട് പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യ വെള്ളിയിലൊതുങ്ങിയത്.

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടം 10 കടക്കുമോ എന്ന ആകാംക്ഷയിലാണ് കായിക പ്രേമികള്‍. ആകെ മെഡല്‍നേട്ടത്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുമോ എന്നും രാജ്യം ഉറ്റുനോക്കുന്നു.

ദക്ഷിണ കൊറിയ തന്നെയാണ് എതിരാളികള്‍. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി. വനിതാ വിഭാഗം 200 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദും ഹിമാ ദാസും സെമിയില്‍ കടന്നു.

അതേസമയം, മികച്ച പ്രകടനത്തിലൂടെ (88.06 മീറ്റര്‍) സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി. വനിതകളുടെ ലോങ്ജംപില്‍ 6.51 മീറ്റര്‍ താണ്ടി മലയാളി താരം നീന പിന്റോ വെള്ളി നേടി. 2006ല്‍ അഞ്ജു ബോബി ജോര്‍ജ് വെള്ളി നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന ആദ്യതാരമാണ് നീന. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസ്വാമി, വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധ സിങ് എന്നിവരും വെള്ളി നേടി.

വനിതാ ഹോക്കിയില്‍ തായ്ലന്‍ഡിനെ 5-0ന് തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍ ഗ്രൂപ്പ് ജേതാക്കളായി. സെമിയില്‍ മലേഷ്യയെയോ ജപ്പാനെയോ നേരിടും. സ്‌ക്വാഷ് ടീമിനത്തില്‍ പുരുഷ, വനിതാ ടീമുകള്‍ ആദ്യ റൗണ്ട് മത്സരം ജയിച്ചു. നിലവിലെ സ്വര്‍ണ ജേതാക്കളാണ് പുരുഷ ടീം. വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിതാരം ആര്‍.അനു നാലാമതായി (56.92 സെക്കന്‍ഡ്). ജൗന മര്‍മു ആറാം സ്ഥാനം നേടി. ഗെയിംസ് റെക്കോര്‍ഡോടെ ബഹ്‌റൈന്റെ ഒലുവാക്കെമി അഡെക്കോയ സ്വര്‍ണം നേടി (54.48). പുരുഷ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ഫൈനലില്‍ കടന്നു.

Advertisment