Advertisment

ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്; അവിടെയാണ്, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്; സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ; ആസിഫ് അലിക്ക് മറുപടിയുമായി എംഎ നിഷാദ്

author-image
ഫിലിം ഡസ്ക്
New Update

ബെസ്റ്റ് ഓഫ് ലക്ക്’ എന്ന ചിത്രം തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നുവെന്നാണ് സംവിധായകന്‍ എംഎ നിഷാദ് വെളിപ്പെടുത്തിയത്. അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത ചിലര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണെന്നായിരുന്നു സംവിധായകന്റെ വാദം.

Advertisment

publive-image

2010ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്കില്‍ ഉര്‍വ്വശി, പ്രഭു, ആസിഫ് അലി, റിമ കല്ലിങ്കല്‍, കൈലാഷ്, അര്‍ച്ചന കവി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. എം.എ നിഷാദും വിനു കിരിയത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങി.

ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ യുവതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. ആ സിനിമ പൊട്ടിയപ്പോള്‍ ഞാന്‍ തെറ്റുകാരനായെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെ പേരെടുത്ത് പറയാതെ ആസിഫ് അലി സംവിധായകനെതിരെ രംഗത്തെത്തിയിരുന്നു. കാറ്റ് എന്ന സിനിമയില്‍ തന്റെ കഥാപാത്രം കരിയറിലെ മികച്ചതാണെന്നും സംവിധായകന് നന്ദിയെന്നും ആസിഫ് അലി കുറിച്ചു. ഇത് നിഷാദിനുള്ള ഒരു കൊട്ടാണെന്ന് ആരാധകര്‍ പറഞ്ഞു.

 

ഈ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരിക്കുകയാണ് നിഷാദ്. ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത് അവിടെയാണെന്നും നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിനിമ ഒരു തമാശക്കളിയല്ല, അവിടെ വിജയവും പരാജയവുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍ ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്. ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ.

അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ.. അത് അപ്രിയമാണെങ്കില്‍.’

Advertisment