Advertisment

തീവണ്ടി ഇടിച്ച് ആനകള്‍ ചെരിഞ്ഞു; എന്‍ജിന്‍ ജപ്തി ചെയ്ത് വനംവകുപ്പ്‌

New Update

publive-image

ഗുവാഹത്തി: ട്രെയിന്‍ ഇടിച്ച് ആനകള്‍ ചെരിഞ്ഞ സംഭവത്തില്‍ എന്‍ജിന്‍ ജപ്തി ചെയ്ത് ആസാം വനംവകുപ്പ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പിന്റെ നടപടി. തിങ്കളാഴ്ച, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാന്‍ റെയില്‍വേ യാഡിലെത്തുകയും എന്‍ജിന്‍ ജപ്തി ചെയ്യുകയുമായിരുന്നു.

സെപ്തംബര്‍ 27ന് റെയില്‍വേയുടെ ലുംദിങ് ഡിവിഷന് കീഴിലാണ് ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മൃഗമാണ് ആന. എന്‍ജിനില്‍ കുടുങ്ങിയ കുട്ടിയാനയെയും വലിച്ച് ട്രെയിന്‍ ഒന്നര കിലോമീറ്ററോളം ഓടിയിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisment