Advertisment

സ്വയം കഴുത്തും കൈ ഞരമ്പുകളും ഒരാള്‍ക്ക് ഒറ്റയ്ക്ക് മുറിക്കാന്‍ കഴിയില്ല; ആതിരയുടെ മരണത്തിലെ സംശയങ്ങള്‍ തെളിയണമെന്നു ഭര്‍തൃപിതാവ്

New Update

തിരുവനന്തപുരം: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച്‌ മരിച്ച യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ്. സ്വയം കഴുത്തും കൈ ഞരമ്പുകളും ഒരാള്‍ക്ക് ഒറ്റയ്ക്ക് മുറിക്കാന്‍ കഴിയില്ലെന്നും സംശയങ്ങള്‍ തെളിയണമെന്നും ഭര്‍തൃപിതാവ് പറഞ്ഞു. വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

കല്ലമ്ബലം മുത്താന ഗുരുനഗര്‍ സുനിത ഭവനില്‍ ആതിരയെ (24) കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടു മണിയോടെ ആതിരയുടെ ഭര്‍ത്താവ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പിതാവുമായി ആശുപത്രിയില്‍ പോയിരുന്നു.

ആതിരയുടെ അമ്മ ശ്രീന പതിനൊന്നു മണിയോടെ വീട്ടിലെത്തിയപ്പോള്‍ കതകു തുറന്ന നിലയില്‍ ആയിരുന്നു. ആതിരയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതിനെ തുടര്‍ന്ന് ശരത്തിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് ശരത്ത് എത്തി വീട് പരിശോധിച്ചപ്പോള്‍ കുളിമുറി അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടു.

ബലം പ്രയോഗിച്ച്‌ കുളിമുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആതിരയെയാണ് കണ്ടത്. തൊട്ടടുത്ത് നിന്ന് കത്തിയും കണ്ടെടുത്തു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

athira case
Advertisment