Advertisment

ഭീകരര്‍ക്കെതിരെ നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എടിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചു മരിച്ചു

New Update

ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധസേനയിലെ എഎസ്പി (അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ്) രാജേഷ് സാഹ്നിയെ ഓഫീസ് മുറിയില്‍ സ്വയം നിറയൊഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ലക്‌നൗ, ഗോംതി നഗറിലെ ഓഫീസ് റൂമില്‍ വച്ചായിരുന്നു ആത്മഹത്യ.

Advertisment

publive-image

ഭീകരര്‍ക്കെതിരെ നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു മരിച്ച രാജേഷ് സാഹ്നി. ലീവായിരുന്നിട്ടും ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ഓഫീസില്‍ എത്തിയ അദ്ദേഹം റൂമില്‍ കയറി വാതിലടച്ചു. തന്റെ തോക്ക് വാഹനത്തില്‍ വച്ച മറന്ന സാഹ്നി സഹായിക്കൊണ്ട് തോക്ക് എടുപ്പിച്ച ശേഷം സ്വയം വെടിവച്ച് മരിക്കുകയായുരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

2004ലാണ് ഭീകര വിരുദ്ധസേനയില്‍ എഎസ്പിയായി അദ്ദേഹം ചുമതലയേല്‍ക്കുന്നത്. രാജ്യത്തിന് നഷ്ടമായത് മികച്ച പൊലീസ് ഓഫീസറെയാണെന്നും സംഭവത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഉടന്‍ കണ്ടെത്തുമെന്നും ഡിഐജി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ലക്നൗ എഡിജി രാജീവ് കൃഷ്ണ, എസ്എസ്പി ദീപക് കുമാര്‍ എന്നിവര്‍ എടിഎസ് ഓഫീസില്‍ എത്തിയിട്ടുണ്ട്.

Advertisment