എറണാകുളത്തെ വിമത അക്രമങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യം വച്ചുള്ളത് ? വിശ്വാസം തകര്‍ക്കുക എന്നത് ആത്യന്തിക ലക്ഷ്യമോ ? സമരങ്ങളില്‍ ക്രൈസ്തവീയത ലവലേശമില്ല. അള്‍ത്താരയും തിരുവസ്ത്രമണിഞ്ഞ വൈദികനും ബലിവസ്തുക്കളും ആക്രമിക്കപ്പെടുന്നത് മനപൂര്‍വമോ ? ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കപ്പെടണം - മുഖപ്രസംഗം
ഇത്രയും നാള് 'അച്ഛാ ദിന്' ചിലര്‍ക്ക് മാത്രമായിരുന്നെങ്കില്‍ ഇനി 'അച്ഛാ ദിന്' രാജ്യത്തെ സാധാരണക്കാര്‍ക്കും കൈവരികയാണ്. ബജറ്റിലെ 'നിര്‍മല ഇഫക്ട്' കാലോചിതവും വിപ്ലവകരവുമാണ്. രാജ്യത്തെ നയിക്കുന്നവര്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പറയേണ്ടി വരും. കൊടുക്കാം, മോദിക്കും നിര്‍മ്മലയ്ക്കും ഒരു കൈയ്യടി - മുഖപ്രസംഗം
എന്ത് പദ്ധതി വന്നാലും അതിനെയെതിര്‍ക്കാന്‍ ഗവേഷണം നടത്തുന്നവരായി മലയാളി മാറി. ദേശീയപാതക്കും മെട്രോക്കും നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കുമെതിരെ ഉയർന്ന പ്രതിഷേധത്തിന് സർക്കാരുകള്‍ വഴങ്ങിയിരുന്നെങ്കിൽ ഇന്നെന്താകുമായിരുന്നു ? അതിനാല്‍ ബ്രൂവറി നടക്കട്ടെ, അഴിമതി അന്വേഷിക്കട്ടെ. അല്ലെങ്കില്‍ ഈ കൈയ്യടിക്കുന്ന ജനം നാളെ പട്ടിണിയിലാകും- മുഖപ്രസംഗം
നിലമ്പൂരില്‍ ജയിക്കുന്ന എംഎല്‍എക്ക് ഇനി ലഭിക്കുക പരമാവധി ഒരു വര്‍ഷംമാത്രം. പെന്ഷൻ പോലും ഉണ്ടാകില്ല. നിയമം 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണമെന്നും. പൊതുഖജനാവിനും പാര്‍ട്ടികള്‍ക്കും അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെ. രാഷ്ട്രീയ വെല്ലുവിളികൾക്കായി മണ്ഡലത്തെ ഇങ്ങനെ ഉപതിരഞ്ഞെടുപ്പിലേക്ക് തളളി വിടുന്ന പ്രവണത ശരിയല്ല ? - എഡിറ്റോറിയല്‍
ജയേട്ടന്റെ ഗാനങ്ങളിൽ അച്ഛന്റെ താരാട്ടുപാട്ട് പോലെ സ്നേഹം തുളുമ്പിയിരുന്നു. പ്രണയഗാനങ്ങളിൽ ആ ശബ്ദ ഗരിമ പൂത്തുലയും. "ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്വൂ നീ" എന്ന് ചോദിച്ച യുവകാമുകൻ തലമുറകൾ പിന്നിട്ടപ്പോൾ "ഏകാന്തസന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നില്ല" എന്നുപാടി പരിഭവിച്ചു. അന്നും ഇന്നും എന്നും ഭാവഗായകൻ ജനഹൃദയങ്ങളിൽ അനശ്വരൻ - എഡിറ്റോറിയൽ
മാന്യമായി വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന ഈ സമൂഹത്തിൽ ശരീരവടിവ് വെളിവാക്കുന്ന വസ്ത്രങ്ങൾ എത്ര വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത് ? നടികള്‍ സിനിമയില്‍ ധരിക്കുന്നവിധം വസ്ത്രങ്ങള്‍തന്നെ പൊതുവേദിയിലും ഉപയോഗിക്കണമെന്ന് വാശി പിടിച്ചാല്‍ കഷ്ടമാണ്. സ്ത്രീത്വത്തെ ബഹുമാനിക്കല്‍ സിനിമാ താരങ്ങള്‍ക്കും ബാധകമാകട്ടെ - എഡിറ്റോറിയല്‍
എം ടി സൃഷ്ടിച്ച കഥാലോകം തന്റേതെന്ന് ഓരോ വായനക്കാരനെയും കൊണ്ട് പറയിക്കുന്ന അത്രയും കൈയടക്കമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനയ്ക്കും. സേതുവിലും, വേലായുധനിലും, വിമലദേവിയിലും രണ്ടാമൂഴത്തിലെ ഭീമനില്‍ വരെയും നമുക്ക് നമ്മെ കാണാന്‍ കഴിയും. എം.ടിയില്ലാത്ത കാലം ഇനി പുതു തലമുറ വായിച്ചറിയും, മലയാള ഭാഷ ഉള്ളിടത്തോളം കാലം- എഡിറ്റോറിയൽ
ചോദ്യ പേപ്പറുകൾ ചോർത്തുന്നത് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാൻ. പിന്നിൽ പ്രവർത്തിക്കുന്നത് അധ്യാപക ഉദ്യോഗസ്ഥത തലത്തിലെ വലിയ മാഫിയ. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ തടയാൻ കർശന പരിശോധന വേണം. കുറ്റവാളികൾക്ക് കർശന ശിക്ഷയും ഉറപ്പാക്കണം - എഡിറ്റോറിയല്‍