Advertisment

'മോദി സിന്ദാബാദ്', 'ജയ് ശ്രീറാം' എന്നിങ്ങനെ വിളിച്ചില്ല; രാജസ്ഥാനില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; മൂന്ന് പല്ലുകള്‍ പോയി

New Update

publive-image

Advertisment

ജയ്പൂര്‍: 'മോദി സിന്ദാബാദ്', 'ജയ് ശ്രീറാം' എന്നിങ്ങനെ വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ സികറിലാണ് സംഭവം നടന്നത്. ഗഫര്‍ അഹമ്മദ് കച്ചാവ (52) എന്ന ഡ്രൈവറെയാണ് രണ്ടു യുവാക്കള്‍ ആക്രമിച്ചത്.

യാത്രക്കാരനെ കൊണ്ടുവിട്ട ശേഷം മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ രണ്ടു പേര്‍ തടഞ്ഞു നിര്‍ത്തി മോദി സിന്ദാബാദെന്നും ജയ് ശ്രീറാമെന്നും വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇത് വിസമ്മതിച്ച കച്ചാവ ഓട്ടോറിക്ഷയുമായി മുന്നോട്ടു പോയി. കാറില്‍ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ കച്ചാവയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ കച്ചാവയുടെ മൂന്ന് പല്ലുകള്‍ പോയി. കണ്ണുകള്‍ക്കും മുഖത്തും പരിക്കുണ്ട്. തന്റെ വാച്ചും 700 രൂപയും മോഷണം പോയതായും കച്ചാവ പൊലീസിനോട് പറഞ്ഞു. യുവാക്കള്‍ മദ്യപിച്ചിരുന്നതായും പറയുന്നു.

Advertisment