Advertisment

ആ പേര് എന്‍.എസ് മാധവന്റെ സ്വന്തമല്ല, ഞങ്ങള്‍ ഹേമന്ദിന് ഒപ്പമാണ്: ബി. ഉണ്ണികൃഷ്ണന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി; ‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ താന്‍ സംവിധായകന്‍ ഹേമന്ദിന് ഒപ്പമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍. ഹിഗ്വിറ്റ എന്നത് പ്രശസ്തനായ ഒരു ഗോള്‍കീപ്പറുടെ പേരാണ്. ആ പേര് എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ഇട്ടു. എന്നുവച്ച് ആ പേര് ആര്‍ക്കും എടുക്കാനാവില്ല എന്നൊന്നും ഇല്ലല്ലോ എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ഹിഗ്വിറ്റ എന്ന ഫുട്‌ബോള്‍ താരത്തിന്റെ വൈഭവം നമ്മള്‍ ആസ്വദിച്ചിട്ടുള്ളതുമാണ്. ആ ഒരു ബിംബത്തിന്റെ പ്രതിരൂപാത്മകമായാണ് എന്‍.എസ് മാധവന്‍ സര്‍ ഒരു കഥ എഴുതിയത്. എന്നാല്‍ ഇനി ഒരിക്കലും ആ ബിംബത്തെ മറ്റൊരാള്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല.

ആ തലക്കെട്ട് അദ്ദേഹത്തിന് സ്വന്തമാകുന്നില്ല. ഗാന്ധി എന്ന പേരില്‍ ആറ്റന്‍ബര്‍ഗ് ഒരു സിനിമയെടുത്തു. എന്നു പറഞ്ഞ് ഗാന്ധി എന്ന പേരില്‍ ഒരാള്‍ക്ക് ഇനി ഒരു കഥ എഴുതിക്കൂടാ എന്ന് പറയുന്നതില്‍ കാര്യമില്ല. എംടി സാറിന്റെ കഥയാണ് ‘വാനപ്രസ്ഥം’.

ഷാജി എന്‍. കരുണ്‍ ഒരു സിനിമയ്ക്കായി ആ ടൈറ്റില്‍ ഉപയോഗിച്ചപ്പോള്‍ അത് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. എംടി അന്ന് അതിന് യാതൊരു എതിര്‍പ്പും പറഞ്ഞിരുന്നില്ല. പിന്നീട് എംടിയുടെ ‘വാനപ്രസ്ഥം’ ആസ്പദമാക്കി ജി.ആര്‍ കണ്ണന്‍ ഒരു സിനിമ എടുത്തപ്പോള്‍ അതിന് ‘തീര്‍ഥാടനം’ എന്നാണ് പേരിട്ടത്.

എഴുത്തുകാരും സംവിധായകരും തമ്മിലുള്ള ഇത്തരം കൊടുക്കല്‍ വാങ്ങലുകളെല്ലാം നടന്നു പോകുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് എന്നത് ഒരു പ്രോപ്പര്‍ട്ടിയാണ്. അത് അദ്ദേഹത്തിന്റേത് മാത്രമാണ്. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. എന്നാല്‍ ഈ പേരിന്റെ വിഷയത്തില്‍ തങ്ങള്‍ സംവിധായകന്റെ ഒപ്പമാണ് എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

Advertisment