സ്ത്രീകൾക്കൊപ്പമുള്ള 9 അശ്ളീല വിഡിയോകൾ പുറത്തായതോടുകൂടി ഹരിയാനയിലെ അതി പ്രശസ്തമായ 330 വർഷത്തെ പാരമ്പര്യമുള്ള കൈത്താൾ (Kaithal) ജില്ലയിലുള്ള ദേരാ രാജ്‌പുരിയിലെ 14 മത്തെ പീഠാധിപതി ബാബാ സോംപുരി ഇപ്പോൾ ഒളിവിലാണ്.
350 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആശ്രമത്തിനു കോടികളാണ് ആസ്തിയുള്ളത്. ലക്ഷക്കണക്കിന് അനുയായികളുള്ള ആശ്രമത്തിൽ വർഷാവർഷം നടത്തുന്ന ഉത്സവമേളയിൽ ലക്ഷങ്ങളാണ് കാണിക്കയായി ലഭിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും നിരവധി രാഷ്ട്രീയക്കാരും ബാബയുടെ ഭക്തരായിരുന്നു.
ബാബാ സോംപുരി കുരുക്ഷേത്രയിലെ ഏതോ ഹോട്ടലിൽവച്ചാണ് യുവതികൾക്കൊപ്പം സ്ഥിരമായി രമിച്ചിരുന്നത്. അവിടെയാണ് ഇതെല്ലാം ഷൂട്ട് ചെയ്യപ്പെട്ടതും.
ബാബയുടെ തനിനിറം പുറത്തായതോടുകൂടി നാട്ടുകാർ ഒന്നടങ്കം ഇളകിയിരിക്കുകയാണ്. അവർ ബാബയെ ആശ്രമത്തിൽ നിന്ന് പുറത്താക്കാനായി 21 പേരടങ്ങുന്ന ഒരു കമ്മിറ്റിക്കു രൂപം നൽകിയിട്ടുണ്ട്.സോംപുരിയെ ആശ്രമത്തിന്റെ പ്രദേശത്തുപോലുമോ പ്രവേശിക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ എല്ലാവരും.
പ്രദേശവാസികൾ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പോലീസ് ബാബയെ തേടിയുള്ള അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒളിവിൽപ്പോയ ബാബാ സോംപുരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.