തൃശൂർ : രാജ്യത്തിന്റെ മതേതര പൈതൃകം തകർത്തെറിഞ്ഞ കൊടുംകുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ ഭരണഘടന സ്ഥാപനങ്ങൾ തികഞ്ഞ അലംഭാവമാണ് പുലർത്തിയതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
ആർ.എസ്.എസ്സും സംഘപരിവാറും ഫാസിസ്റ്റുകളും ആസൂത്രിതമായി തകർത്തതാണ് ബാബരി മസ്ജിദ് എന്ന കാര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് രണ്ടഭിപ്രായമില്ലെന്നുള്ളത് ചരിത്ര വസ്തുതയാണ്.
മതസ്പർധ തീർത്ത് ജനക്കൂട്ടത്തെ കൊണ്ട് വന്ന് ബാബരി മസ്ജിദ് പൊളിക്കുവാൻ നേതൃത്യം നൽകിയ
ഈ കേസിൽ പ്രതികളാക്കപ്പെട്ടവർ കോടതിയിൽ നിന്നും കുറ്റവിമുക്തരായാലും ജനകീയ കോടതിയിൽ ഇവർ എന്നും മതേതര പൈതൃകം തകർത്ത കൊടും കുറ്റവാളികൾ തന്നെയാണ്.
ഭീകരവാദികളെയും അക്രമി സംഘങ്ങളെയും വെള്ളപൂശുന്നതിന് സാഹചര്യമൊരുക്കി കൊടുക്കുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ല. സത്യമാണ് ജയിക്കേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങളിലുള്ളവരും
ഉന്നതങ്ങളിലെ ചിലരും ഒന്നിച്ചാൽ എന്തും ആകാം എന്ന അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നത് അപകടകരമായ സാഹചര്യം വരുത്തിവെക്കും.
ജനങ്ങൾക്ക് നീതി ലഭിക്കേണ്ട രാജ്യത്തെ കോടതികളിൽ നിന്നും രാജ്യത്തിന്റെ മതേതര പൈതൃകത്തിന്
തീരാകളങ്കം ചാർത്തിയ കൊടും കുറ്റവാളികൾക്ക് ശിക്ഷവാങ്ങികൊടുക്കുന്നതിന്നാവശ്യമായ
തുടർ നടപടികൾ ഉണ്ടാകണം. അങ്ങിനെ കാലത്തോട് നീതി പുലർത്തണമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.