Advertisment

എന്നാലും പ്രിയപ്പെട്ട മോദി …സിനിമയില്‍ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട് . പക്ഷെ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തെരഞ്ഞെടുപ്പുവേളയില്‍, ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല ;ബാലചന്ദ്ര മേനോന്‍

author-image
ഫിലിം ഡസ്ക്
New Update

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? അതോ ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ, വെറും തമാശയാണ് എന്ന് തുടങ്ങുന്ന ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കുന്നവര്‍ക്ക് ആദ്യം ഇങ്ങനെയൊരു സംശയം തോന്നും.

Advertisment

ഇത് തന്റെ തലയിലെഴുത്ത് മാത്രമാണെന്നും ഒരു ഗൂഢാലോചനയും പോസ്റ്റിന് പിന്നിലില്ലെന്നും താരം പറയുന്നു.

publive-image

ബാലചന്ദ്ര മേനോന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

ഇത് വെറും തമാശയാണ് …എന്ന് പറഞ്ഞാല്‍ വെറും തമാശ .’ ഈ കുറിപ്പിന്റെ പിന്നില്‍ എന്തെങ്കിലും ‘ഗൂഢാലോചന’ ഉണ്ടെന്നോ ഞാന്‍ ഒരു ‘ പുകവലയം ‘ സൃഷ്ട്ടിക്കുകയാണെന്നെന്നൊന്നും ദയവായി കാട് കയറി ചിന്തിക്കരുതെന്നു പ്രത്യേക മുന്നറിയിപ്പ് .

എന്റെ തലേലെഴുത്തിനെ പറ്റിയാണ് പറയാന്‍ പോകുന്നത് …

എല്ലാര്‍ക്കുമുള്ളതു പോലെ എനിക്കും ഒരു ജാതകം ഉണ്ടല്ലോ . അത് സംബന്ധിച്ച ഒരു ചുഴിക്കുറ്റമാണ് എനിക്ക് പറയാനുള്ളത്.

നിങ്ങള്‍ കരുതും മോദിയറുടെ ഒരു പടം ഇട്ടേച്ചുംവെച്ചു ഇങ്ങേരെന്നതാ ഈ ‘വളുവളാന്നു’ പറഞ്ഞോണ്ടിരിക്കുന്നതു എന്ന് ..

പറയാം മാഷേ …ഇച്ചിരി ക്ഷമീര് ..

എണ്‍പതുകളില്‍ ഞാന്‍ ‘ പ്രേമഗീതങ്ങള്‍’ . എന്ന എന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ കാംപസ് ചിത്രം റിലീസ് ചെയ്തു. അതിനു ഒപ്പം ഭാഗ്യരാജിന്റെ ‘മൗനഗീതങ്ങള്‍ ‘ എന്ന തമിഴ് ചിത്രവും തിയേറ്ററുകളില്‍ എത്തി. വല്ല കാര്യവുമുണ്ടോ ? പ്രേമഗീതനകളും മൗന ഗീതങ്ങളും ഒരുമിച്ചു വന്നപ്പോള്‍ എന്തോ ഒരു ഇത് .

——–അതൊക്കെ ശരി സമ്മതിച്ചു …മോദിക്കും ഇതിനും തമ്മില്‍ എന്ത് ബന്ധം എന്ന് പറ .

”ശടാ…. നിങ്ങള്‍ തോക്കില്‍ കേറി വെടി വെക്കല്ലപ്പാ .. ..ഞാന്‍ പറയാം ‘

‘എന്നാ പറ ‘..

.

1982 ല്‍ ഞാന്‍ . ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പേരില്‍ ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുറെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു ചിത്രം പുറത്തിറക്കി . 1986 ആയപ്പോള്‍ ഏതാണ്ട് അതേ പശ്ചാത്തലത്തില്‍ ‘ താളവട്ടം ‘എന്നൊരു സിനിമ പ്രിയന്‍ സംവിധാനം ചെയ്തു ..

1985 ല്‍ ഞാന്‍ കാര്‍ത്തിക എന്ന നടിയെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊണ്ടു ‘ മണിച്ചെപ്പു തുറന്നപ്പോള്‍ ‘ എന്നൊരു സിനിമ തയ്യാറാക്കി . കാര്‍ത്തികയുടെ ഭര്‍ത്താവായി അഭിനയിക്കേണ്ട വേഷമായിരുന്നു എന്റേത് .

1988 ആയപ്പോള്‍ മോഹന്‍ലാല്‍ ഭര്‍ത്താവായി അഭിനയിച്ചുള്ള ‘ചിത്രം’ പുറത്തു വന്നു . നായിക രഞ്ജിനി .. സംവിധാനം വീണ്ടും പ്രിയന്‍

1993 ല്‍ ആനിയെ നായികയാക്കിയുള്ള എന്റെ ചിത്രം . ‘അമ്മയാണെ സത്യം ‘ പുറത്തു വന്നു . ആനി ആണ്‍ വേഷത്തില്‍ വന്നു എന്നതായിരുന്നു ആ പ്രേക്ഷകര്‍ ആ പടത്തെ നെഞ്ചിലേറ്റാന്‍ കാരണം .

2005 ആയപ്പോള്‍ ദേണ്ടേ വരുന്നു ‘രസതന്ത്രം ‘എന്ന സത്യന്‍ അന്തിക്കാട് ചിത്രം .ആനിക്കു പകരം മീര ജാസ്മിന്‍ ആണ്‍ വേഷം കെട്ടി പ്രേക്ഷരെ സന്തോഷിപ്പിച്ചു . ‘അമ്മയാണെ സത്യത്തില്‍’ മുകേഷ് ചെയ്തത് മോഹന്‍ലാല്‍ ”രസതന്ത്രത്തില്‍ ‘ വെടിപ്പാക്കി

——-‘അതൊക്കെ ഞങ്ങള്‍ക്കറിയാവുന്ന കാര്യമാ …ഇനിയെങ്കിലും പറ മോദിക്കിവിടെ എന്താ കാര്യമെന്ന് ? എന്ത് തെറ്റാണ് അദ്ദേഹം നിങ്ങളോടു ചെയ്തത് ? ‘

എന്നതാണെന്നോ ?

ഭയങ്കര ‘ചെയ്ത്തല്ലേ’ എനിക്കിട്ടു ചെയ്തത് .

ഞാന്‍ ‘fimy FRIDAYS ‘ എന്ന പേരില്‍ എന്റെ യൂ ട്യൂബില്‍ ഒരു പുതിയ പ്രോഗ്രാം തുടങ്ങാന്‍ പോവുകയാണ് . എന്റെ ഇന്നിത് വരെയുള്ള സിനിമ ജീവിതത്തിന്റെ ഒരു ദൃശ്യാവിഷ്‌ക്കാരമാണ് സംഗതി പ്രാരംഭ പണികളൊക്കെ കഴിഞ്ഞു .വരുന്ന ഏപ്രില്‍ 12 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണിക്ക് ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും . അപ്പോഴാണ് മോഡി യൂ ട്യൂബ് തുടങ്ങുന്നു എന്ന വാര്‍ത്ത ഞാന്‍ വായിക്കുന്നത് .

ഇനി പറ .. ഞാന്‍ ‘ വളവളാ’ പറഞ്ഞോണ്ടിരുന്നതിന്റെ കാരണം ഇപ്പം മനസ്സിലായോ?

എന്നാലും പ്രിയപ്പെട്ട മോദി …സിനിമയില്‍ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട് . പക്ഷെ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തെരഞ്ഞെടുപ്പുവേളയില്‍, ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല .

എനിക്ക് മനസ്സിലാകാത്തത് എന്റെ യു ട്യൂബ് കാര്യം ആര് അദ്ദേഹത്തോട് പറഞ്ഞു എന്നാണ് .

എന്തായാലും ഞാന്‍ പിന്നോട്ടില്ല ഏപ്രില്‍ 12 ന് തന്നെ എന്റെ വള്ളം ഇറക്കും. അല്ലെങ്കിത്തന്നെ എന്റെ ഫേസ്ബുക്ക് മിത്രങ്ങള്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു മടിക്കണം ?

മറക്കല്ലേ ; ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7 മണി .that’s ALL your honour !

Advertisment