Advertisment

വാഹന രജിസ്‌ട്രേഷന്റെ പേരില്‍ തട്ടിപ്പ്; കുവൈറ്റില്‍ ബംഗ്ലാദേശ് സ്വദേശിയും ട്രാഫിക് വകുപ്പിലെ ജീവനക്കാരിയും സമ്പാദിച്ചത് വന്‍ തുക

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹന രജിസ്‌ട്രേഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ബംഗ്ലാദേശ് സ്വദേശിയും അഹ്മദി ട്രാഫിക് വകുപ്പിലെ ജീവനക്കാരിയും പ്രവാസികളില്‍ നിന്ന് കൈക്കൂലിയായി നേടിയത് 30,000 കെ.ഡി.

ബുക്കിംഗില്ലാതെ വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് പറഞ്ഞാണ് ബംഗ്ലാദേശ് പൗരനായ സദാം ഹുസൈന്‍ തട്ടിപ്പ് നടത്തിയത്. വിശദമായി നടത്തിയ അന്വേഷണത്തിലാണ് ട്രാഫിക് വകുപ്പിലെ ജീവനക്കാരിക്കും ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമായത്.

മൂന്ന് മാസങ്ങള്‍ക്കൊണ്ടാണ് ഇവര്‍ ഇത്രയും തുക തട്ടിപ്പിലൂടെ നേടിയത്. കേണല്‍ ഒമല്‍ അല്‍ റഷീദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

Advertisment