Advertisment

ബിയര്‍ മോഷ്ടാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സ്റ്റോര്‍ ക്ലര്‍ക്കിന് 22 വര്‍ഷം തടവ്

author-image
പി പി ചെറിയാന്‍
Updated On
New Update

നോര്‍ത്ത് മെംപിസ്: മോഷ്ടാക്കള്‍ ഗ്യാസ് സ്‌റ്റേഷനുകളിലും, സ്‌റ്റോറുകളിലും അതിക്രമിച്ച് കയറി മോഷണം നടത്തുകയും സ്‌റ്റോര്‍ ക്ലര്‍ക്കുമാരെ വെടിവെച്ച് കൊല്ലുകയും ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും, സ്റ്റോറില്‍ കയറി 2 ഡോളറിന്റെ ബിയര്‍ മോഷ്ടിച്ച യുവാവിനെ സ്‌റ്റോര്‍ ക്ലാര്‍ക്ക് വെടിവെച്ച് കൊല്ലുന്നതും, അതേ ക്ലാര്‍ക്കിനെ ജയില്‍ ശിക്ഷക്ക് വിധിക്കുകയും ചെയ്യുന്നത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.നോര്‍ത്ത് മെംപിസിലാണ് സംഭവം.

Advertisment

publive-image

2018 മാര്‍ച്ച് 19നായിരുന്നു സ്റ്റോറില്‍ കയറി 2 ഡോളറിന്റെ ബിയര്‍ മോഷ്ടിച്ച പതിനേഴ്ക്കാരന്‍ ഡോറിയന്‍ ഹാരിസ് കടയില്‍ നിന്നും പുറത്തുകടന്ന് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സ്റ്റോര്‍ ക്ലര്‍ക്ക് അന്‍വര്‍ (30) പുറകെ ഓടി നിരവധി തവണ വെടിയുതിര്‍ത്തത്. പിന്നീട് ക്ലാര്‍ക്ക് സ്റ്റോറില്‍ തിരിച്ചെത്തുകയും ചെയ്തു.

publive-image

രണ്ട് ദിവസത്തിന് ശേഷം ഡോറിയന്‍ ഹാരിസിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ പുറകില്‍ കണ്ടെത്തി.വെടിവെച്ച വിവരം സ്റ്റോര്‍ ക്ലാര്‍ക്ക് പോലീസിനെ അറിയിച്ചില്ല എന്നതാണ് ആരോപിക്കപ്പെട്ടകുറ്റം.ഒക്ടോബര്‍ 31 ന് അന്‍വറിനെ 22 വര്‍ഷത്തെ ശിക്ഷക്ക് വിധിച്ചതായി ഷെല്‍ബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

Advertisment