Advertisment

ഉടമസ്ഥാവകാശത്തില്‍ പോത്തിനു ഡിഎന്‍എ പരിശോധന

author-image
admin
Updated On
New Update

ദാവന്‍ഗെരെ: പോത്തിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി രണ്ടു ഗ്രാമങ്ങളിലെ ജനങ്ങള്‍ തമ്മില്‍ തര്‍ക്കമുടലെടുത്തതോടെ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി പോലീസ്.

Advertisment

publive-image

കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയില്‍പ്പെട്ട ബെലിമല്ലൂരിലാണു സംഭവം. ബെലിമല്ലൂര്‍ ഗ്രാമവാസികളും തൊട്ടടുത്ത ശിവമോഗ ജില്ലയിലെ ഹരാനഹള്ളി ഗ്രാമവാസികളും തമ്മിലാണു തര്‍ക്കം.

ഒരു ഭക്തന്‍ ബെലിമല്ലൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിനു സംഭാവനചെയ്ത എട്ടുവയസുള്ള പോത്തിനെച്ചൊല്ലിയാണു തര്‍ക്കമുടലെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം മുന്പ് ഈ പോത്തിനെ കാണാതായിരുന്നു. എന്നാല്‍, അടുത്തിടെ തൊട്ടടുത്ത ഹരാനഹള്ളി ഗ്രാമത്തില്‍ ഇതേപോലൊരു പോത്തിനെ കണ്ടെത്തിയതാണു തര്‍ക്കത്തിനു കാരണം.

വിവരമറിഞ്ഞ ബെലിമല്ലൂര്‍ ഗ്രാമവാസികള്‍ ഇതു തങ്ങളുടെ കാണാതായ പോത്താണെന്നു പറഞ്ഞു രംഗത്തെത്തിയതോടെ വിട്ടുകൊടുക്കാന്‍ ഹരാനഹള്ളിക്കാരും തയാറായില്ല. ഒടുവില്‍ വിഷയം ഹൊന്നാലി പോലീസ് സ്റ്റേഷനിലെത്തി. ഇരുകൂട്ടരും ആവശ്യപ്പെട്ടതനുസരിച്ചാണ് പോലീസ് ഡിഎന്‍എ പരിശോധനയ്ക്കു തീരുമാനമെടുത്തത്.

Advertisment