Advertisment

കര്‍ണാടകയില്‍ കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

New Update

publive-image

Advertisment

ബംഗളൂരു: കര്‍ണാടകയില്‍ കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കാലികളുമായി ട്രക്കില്‍ പോവുകയായിരുന്ന ആബിദ് അലിയാണ് അറസ്റ്റിലായത്. ചിക്ക്മംഗളൂരുവില്‍വച്ചാണ് ഇയാള്‍ പിടിയിലായത്.

കാലികളെ അനധികൃതമായി കടത്തുകയായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്. ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ മാസം അഞ്ചിനാണ് കര്‍ണാടകയില്‍ കന്നുകാലി കശാപ്പ് നിരോധന നിയമം നിലവില്‍ വന്നത്.

കര്‍ണാടക നിയമസഭ പാസാക്കിയ ബില്‍ ഉപരിസഭ കടന്നിരുന്നില്ല. ഇതോടെ യെദിയൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്. നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

Advertisment