Advertisment

മോശമായി പെരുമാറിയ സംവിധായകന്റെ മുഖത്തടിച്ചെന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ : എ.വി.എം സ്റ്റുഡിയോയില്‍ വച്ച് മോശമായി പെരുമാറിയ സംവിധായകന്റെ മുഖത്തടിച്ചെന്നു ഡബ്ബി൦ങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. എണ്‍പതുകളിലെ ഡബ്ബിങ് കാലത്ത് ഉണ്ടായ ഒരു മോശം അനുഭവമാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത് .

Advertisment

റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി ഡബ്ബ് ചെയ്യുകയാണ്. ഡബ്ബിങിനിടയില്‍ റേപ്പിങ് ശരിയാകുന്നില്ല എന്ന് സംവിധായകന്‍ വിളിച്ചു പറയുന്നുണ്ട്. റേപ്പിങ് ഞാനല്ലല്ലോ ചെയ്യുന്നത്. വില്ലനല്ലേ... അതിനാല്‍ അയാള്‍ക്കല്ലേ അത് ശരിയാക്കാനാകൂ എന്ന് ഞാന്‍ പറയുന്നുണ്ട്.

publive-image

റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് ശബ്ദം കൊടുക്കാനല്ലേ ഞാന്‍ വന്നിരിക്കുന്നത്. അലറി വിളിക്കുകയെന്ന ജോലിയല്ലേ എനിക്ക് ചെയ്യാനാകൂ. 'എന്നെ വിടൂ... എന്നെ വിടൂ...' എന്നു തന്നെ പറഞ്ഞുകൊണ്ടിരിക്കുകതായിരുന്നു ഞാന്‍. കുറേ ടേക്കുകളെടുത്തിട്ടും സംതൃപ്തനായിരുന്നില്ല അയാള്‍. കുറച്ചു കഴിഞ്ഞ് എണീറ്റു നിന്ന് ബഹളം തുടങ്ങി.

ഒരു റേപ്പ് സീന്‍ പോലും ഒന്ന് മര്യാദയ്ക്ക് ഡബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് നിങ്ങളെന്ന് ചോദിച്ച് സംവിധായകന്‍ ഒരു വൃത്തികെട്ട വാക്ക് വിളിച്ചു പറഞ്ഞു. ഒടുവില്‍ സഹികെട്ട് ക്ഷമിക്കണം, ഞാന്‍ ഈ ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്നില്ല, എന്നു പറഞ്ഞ് പുറത്തേക്കിറങ്ങി അപ്പോഴും അയാള്‍ വിട്ടില്ല. പിന്നാലെ വന്ന് എടീ.. പോടീ.. എന്നൊക്കെ ചീത്തവിളിച്ചു.

publive-image

അതു ശരി, അങ്ങനെ നീ പോകുമോ, നിന്നെക്കൊണ്ട് അബ്ബ് ചെയ്യിപ്പിച്ചിട്ടേയുള്ളൂ എന്ന അയാള്‍, കയറെടീ അകത്ത് എന്നു പറഞ്ഞായി അടുത്ത ശാസനം. എടീ.. പോടീ.. എന്നൊക്കെ വിളിച്ചാല്‍ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു. വിളിച്ചാല്‍ എന്തു ചെയ്യുമെന്നായി അയാള്‍. ഒന്നുകൂടി വിളിച്ചുനോക്ക് എന്ന് ഞാനും പറഞ്ഞു. അയാള്‍ വീണ്ടും വിളിച്ചു.

അപ്പോള്‍ തന്നെ കൊടുത്തു ഒറ്റയടി മുഖത്ത്. സ്റ്റുഡിയോ ഉടമ ശരവണന്‍ സാര്‍ ഓടി വന്ന് കാര്യം തിരക്കിയപ്പോള്‍ ഞാന്‍ സംഭവം വിവരിച്ചു പറഞ്ഞു. ഈ സ്റ്റുഡിയോയില്‍ വച്ച് സ്ത്രീകളോട് മോശമായി പെരുമാറാന്‍ പാടില്ലെന്ന് അയാള്‍ക്ക് താക്കീത് നല്‍കി സ്വന്തം കാറില്‍ അദ്ദേഹം എന്നെ പറഞ്ഞയച്ചു. ഞാന്‍ ആ സിനിമ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

malayala cinema
Advertisment