ഭോപ്പാല്‍: മധ്യപ്രദേശിലെ ഡാതിയ ജില്ലയിൽ കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി.
ഒക്ടോബര്‍ 1നാണ് സംഭവം. കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ വിദ്യാര്‍ത്ഥിനിയെ മൂന്ന് യുവാക്കൾ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ഡതിയ കമൽ മൗര്യ പറഞ്ഞു.
പ്രതികളിലൊരാൾക്ക് ഇരയെ അറിയാമായിരുന്നു, വിദ്യാര്‍ത്ഥിനിയെ ആദ്യം ദാബ്രയിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി അവിടെവച്ച് മൂന്നുപേർ ബലാത്സംഗം ചെയ്തു.
ഇന്ദർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്, ”എഎസ്പി കമൽ മൗര്യ ഇന്ത്യ ടുഡേയോട് പറഞ്ഞു.
പെണ്‍കുട്ടിയ്ക്ക് കാര്യമായ എന്തോ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കുകയായിരുന്നു. മണിക്കൂറുകളോളം കൗൺസിലിംഗിന് ശേഷം പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു.