വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ എച്ച്1 ബി വിസകള്‍ പുനസ്ഥാപിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇന്ത്യയിലെ ഐ.ടി പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യു.എസിലെ വിസാ സംവിധാനമാണിത്.
അമേരിക്കൻ പൗരന്മാരുടെ ജോലി സംരക്ഷിക്കാൻ വിദേശത്തുനിന്നുള്ളവർക്കു നൽകി വന്നിരുന്ന എച്ച്1ബി വിസകൾ ഉൾപ്പെടെയുള്ളവ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈവർഷം അവസാനം വരെ സസ്പെൻഡ് ചെയ്തിരുന്നു. ട്രംപിന്റെ ഈ തീരുമാനം പക്ഷെ, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.
എന്‍ബിസി ന്യൂസ് സ്ംഘടിപ്പിച്ച ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലന്‍ഡര്‍ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ബൈഡന്‍ എച്ച്-1 ബി വിസ സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.ഈ രാജ്യത്തെ നിർമ്മിക്കുന്നതിൽ എച്ച് -1ബി വിസയിലെത്തിയവർക്ക് പ്രധാന പങ്കുണ്ടെന്ന് ബൈഡൻ വ്യക്തമാക്കി. ക്രൂരമായ കുടിയേറ്റ നയങ്ങളാണ് ട്രംപ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും ബൈഡൻ വിമര്‍ശിച്ചു.