Advertisment

ബംഗളുരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും

New Update

ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ‍

Advertisment

publive-image

ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ പല അക്കൌണ്ടുകളില്‍ നിന്ന് തന്‍റെ അക്കൌണ്ടുകളിലേക്ക് പണം വന്നുവെന്ന് അനൂപ് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.

ബംഗ്ലുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി കേസിലെ പ്രതി അനൂപ് മുഹമ്മദിനെ കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ് ഇ. ഡി. പലരില്‍ നിന്നായി അനൂപ് മുഹമ്മദിന്‍റെ അക്കൌണ്ടിലേക്ക് പണം എത്തിയതായി ഇ.ഡി കണ്ടെത്തി.

ബിനീഷ് കൊടിയേരിയില്‍ നിന്ന് തനിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണ സംഘത്തോട് അനൂപ് മുഹമ്മദ് സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റ് പല ഉറവിടങ്ങളില്‍ നിന്നും പണം എത്തിയതിന്‍റെ രേഖകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഹാജരാക്കിയപ്പോഴാണ് ആരൊക്കെ നിക്ഷേപിച്ചുവെന്നറിയില്ലെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയത്.

താന്‍ പണം ആവശ്യപ്പെട്ടത് ബിനീഷിനോടാണെന്ന് കൂടി അനൂപ് സമ്മതിച്ചതോടെയാണ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തിയത്. ഇരുവരേയും ഒരുമിച്ച്‌ ചോദ്യം ചെയ്യാനായും ഇ.ഡി പദ്ധതി തയ്യാറാക്കിയെങ്കിലും ബിനീഷ് അസൌകര്യം അറിയിച്ചതോടെ ഇത് നടക്കാതെ പോയത്.

bineesh kodiyeri
Advertisment