മസ്കറ്റ് : സൗദിയിൽ നിന്നുള്ള പക്ഷികൾ, കോഴികൾ, മുട്ട എന്നിവ ഇറക്കുമതി ചെയ്യുന്നത് മന്ത്രാലയം നിരോധിച്ചു. സൗദി അറേബ്യയിലെ റിയാദിലെ അസീസിയ മാർക്കറ്റിൽ വിപണനം നടത്തുന്നവയിൽ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 5 എൻ 8 ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളിൽ മനുഷ്യരുടെ മരണത്തിന്വരെ ഇടയാക്കാവുന്ന മാരക ബാക്ടീരിയകൾ അടങ്ങിയ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. അപകടകരമായ രീതിയിൽ പക്ഷിപ്പനി പടരുന്ന ബൾഗേറിയ മുതലായ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി സൗദി അറേബ്യ ഈ വർഷം ആദ്യത്തിൽ നിരോധിച്ചിരുന്നു.