Advertisment

ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്

New Update

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച എംഎല്‍എ രാഹുല്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദാമോയില്‍ നിന്നുള്ള നിയമസഭാംഗമായ രാഹുല്‍ സിംഗ് ആക്ടിംഗ് സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയ്ക്കാണ് രാജി നല്‍കിയത്.

Advertisment

publive-image

14 മാസത്തോളം ഞാന്‍ കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ തനിക്ക് വികസനത്തിനായി പ്രവര്‍ത്തിക്കാനായില്ല. എല്ലാ പൊതുക്ഷേമ പദ്ധതികളും ദാമോയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് ഞാന്‍ മനസോടെ ബിജെപിയില്‍ ചേര്‍ന്നു. ദാമോ വലിയ ഉയരങ്ങളില്‍ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാഹുല്‍ സിംഗ് പറഞ്ഞു.

ഇതോടെ 230 അംഗ നിയമസഭയിലെ കോണ്‍ഗ്രസിന്‍റെ ശക്തി 87ആയി കുറഞ്ഞു. ജൂലൈയില്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായ മന്ധതയില്‍ നിന്നുള്ള നാരായണ്‍ പട്ടേല്‍, ബഡാ മല്‍ഹേരയില്‍ നിന്നുള്ള പ്രദ്യും സിംഗ് ലോധി, നേപ്പാനഗറില്‍ നിന്നുള്ള സുമിത്രദേവി കാസ്‌ദേക്കര്‍ എന്നിവരും സംസ്ഥാന നിയമസഭയില്‍ നിന്ന് രാജിവെക്കുകയും ഭരണകക്ഷിയായ ബിജെപിയില്‍ ചേരുകയും ചെയ്തു.

BJP MEMBERSHIP
Advertisment