പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ നിലപാടുമായി ബിജെപി. പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. ശബരിമല തന്നെയാകും ഇക്കുറിയും മുഖ്യ പ്രചാരണായുധം.
പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തും, ലവ്ജിഹാദ് തടയാൻ നിയമനിർമ്മാണം തുടങ്ങിയ വാഗ്ദാനങ്ങളും ബി.ജെ.പിയുടെ തിരഞ്ഞടുപ്പ് പ്രകടനപത്രികയിലുണ്ട്. കോർ കമ്മിറ്റി യോഗം ചേർന്നേ പ്രകടനപത്രികയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
നികുതി ഏകീകരിച്ചാൽ 60 രൂപക്ക് താഴെ പെട്രോൾ നൽകാമെന്നും അതിനാൽ ബി.ജെ.പി അധികാരത്തിലേറിയാൽ പെട്രോളിനെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമെന്നുമാണ് മറ്റൊരു വാഗ്ദാനം. ലവ്ജിഹാദ് തടയാൻ ഉത്തർപ്രദേശ് മാതൃകയിലാകും നിയമ നിർമ്മാണം കൊണ്ടുവരുക.
അതിനു പുറമെ ഇക്കുറിയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിഷയമാക്കുന്നുണ്ട്. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രത്യേക നിയമനിർമ്മാ ണം നടത്തുമെന്ന് പ്രകടന പത്രികയിലുണ്ട്.