Advertisment

കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ, ഇതില്‍ കെ സുരേന്ദ്രന്റെ മകന്റെ പേരിലുള്ള ഫോണ്‍ നമ്പറും; ഫോണ്‍ കോളുകള്‍ നീണ്ടു നിന്നത് 30 സെക്കന്റ് മാത്രം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

New Update

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം സംശയ നിഴലിലാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനുമെതിരെ തെളിവുകള്‍ പുറത്തു വന്നുകഴിഞ്ഞു. ഇപ്പോള്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുകയാണ്.

Advertisment

publive-image

ധര്‍മ്മരാജന്‍ കവര്‍ച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ ഏഴു കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്റെ പേരിലുള്ള ഫോണ്‍ നമ്പറും ഉള്‍പ്പെടുന്നു. 30 സെക്കന്റ് മാത്രമാണ് ഫോണ്‍ കോളുകള്‍ നീണ്ടു നിന്നത്. കെ സുരേന്ദ്രന്‍രെ മകന്റെ ഫോണിലേക്ക വന്ന കോള്‍ 24 സെക്കന്റ് നീണ്ടു നിന്നു.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 4. 40 നാണ് കവര്‍ച്ച നടന്നത്. ഇതിനു തൊട്ടുപിന്നാലെ ധര്‍മ്മരാജന്റെ ഫോണില്‍ നിന്ന് ഏഴ് ഫോണ്‍ കോളുകളാണ്.

ഇതില്‍ ആറ് കോളുകളും സംസ്ഥാന ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലേക്കാണ് പോയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എന്തിനാണ് ഈ നമ്പറുകളിലേക്ക് വിളിച്ചതെന്നതില്‍ അന്വേഷണം നടക്കും.

 

black money case
Advertisment