തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ധർമരാജൻ പൊലീസിൽ പരാതി നൽകിയെന്ന് ഉറപ്പാക്കാൻ ബിജെപി നേതാവ് കൊടകര സ്റ്റേഷനിൽ എത്തിയതായി റിപ്പോർട്ട്. പണം നഷ്ടമായെന്ന് ധർമരാജൻ പരാതി നൽകിയിട്ടുണ്ടോ എന്നറിയാൻ ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷാണ് കൊടകര സ്റ്റേഷനിൽ എത്തിയത്.
പരാതി കൊടുത്ത് പത്ത് ദിവസത്തിന് ശേഷമാണ് ബിജെപി നേതാവിന്റെ സ്റ്റേഷൻ സന്ദർശനം. കേസിനെ പറ്റി അന്വേഷിച്ചതെന്നാണ് സൂചന. അതേസമയം പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ അന്വേഷണ സംഘം ആർ.എസ്.എസ് ജില്ല സംയോജന്മാരുടെ മൊഴി എടുക്കും.
അതേസമയം കവർച്ചയ്ക്ക് ശേഷം ധർമരാജൻ ബന്ധപ്പെട്ടത് ഏഴ് ബിജെപി നേതാക്കളെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും വിളിച്ചതായാണ് റിപ്പോർട്ട്.