കൊച്ചി: നഗ്‌ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് തൃശൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റും. നാളെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം ജെയിലിലേക്ക് കൊണ്ടു പോകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു രഹ്‌നയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
ഇന്ന് ഉച്ചയോടെയാണ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പോലീസ്സ് റ്റേഷനിൽ കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രിം കോടതിയും ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതിനെ തുടർന്നാണ് കീഴടങ്ങിയത്. പൊലീസ് കേസെടുത്തത്തിന് പുറകേ രഹ്ന ഒളിവിൽ പോയിരുന്നു. ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ പൊലീസ് കാമറ, ട്രിപ്പോഡ്, പെയിന്റ് ചെയാൻ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയുവ കണ്ടെടുത്തിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. എന്നാൽ ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കോടതികൾ ഹർജി പരിഗണിക്കവേ ഗൗരവമായി കണ്ടത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്