Advertisment

ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും സാഹിത്യത്തിലെ ക്ലാസിക് കൃതിയാണെന്ന് അറിയാം ; ഭീമ കോറഗാവ് കേസില്‍ പിടിച്ചെടുത്ത എല്ലാ പുസ്തകങ്ങളും കുറ്റകരമായവയാണെന്ന് അർഥമാക്കുന്നില്ല ; വിവാദത്തിനു പിന്നാലെ വിശദീകരണവുമായി ബോംബൈ ഹൈക്കോടതി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഭീമ കോറഗാവ് കേസില്‍ പോലീസ് പിടിച്ചെടുത്ത ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന പുസ്തകം സാഹിത്യത്തിലെ ക്ലാസിക് കൃതിയാണെന്ന് അറിയാമെന്ന് ബോംബൈ ഹൈക്കോടതി.പിടിച്ചെടുത്ത എല്ലാ പുസ്തകങ്ങളും കുറ്റകരമായവയാണെന്ന് മുൻ പ്രസ്താവനയിൽ അർഥമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment

publive-image

യുദ്ധവും സമാധാനവും (വാര്‍ ആന്‍റ് പീസ്) എന്ന പുസ്തകം എന്തിനാണ് വീട്ടില്‍ സൂക്ഷിച്ചതെന്ന് ഭീമ കോറഗാവ് കേസില്‍ സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റീസ് സാരംഗ് കോട്വാൾ ചോദിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് കോട്വാൾ തന്നെ വിശദീകരണം നൽകിയത്.

ടോള്‍സ്റ്റോയിയുടേത് ക്ലാസിക് ആണെന്ന കാര്യം അറിയാം. അതിനെക്കുറിച്ചല്ല താന്‍ കഴിഞ്ഞ ദിവസം ചോദിച്ചതെന്നും ജസ്റ്റിസ് കോട്വാള്‍ വിശദീകരിച്ചു. നിരോധിച്ചിട്ടുള്ള ഒരു പുസ്തകം പോലും ഗൊണ്‍സാല്‍വസിന്‍റെ വീട്ടില്‍നിന്നു പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജഡ്ജി വീണ്ടും വാര്‍ ആന്‍റ് പീസിനെ പരാമര്‍ശിച്ചത്.

 

Advertisment