Advertisment

ബോക്‌സ്ഓഫീസില്‍ വിപ്ലവം സൃഷ്ടിച്ച് ഒടിയന്‍; റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: മലയാളസിനിമാ ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് ഒടിയന്‍. ചിത്രം പ്രീ-ബിസിനസ്സ് കലക്ഷനില്‍ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയന്‍.

റിലീസിനെത്തുന്നതിനും മൂന്നുദിവസം മുമ്പെയാണ് ചിത്രം നൂറുകോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നത്. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഈ റെക്കോര്‍ഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ സിനിമയും പതിനൊന്നാമത്തെ ഇന്ത്യന്‍ സിനിമയുമാണ് ഒടിയന്‍.

കണക്കുവിവരങ്ങള്‍:

സാറ്റലൈറ്റ് റൈറ്റ്‌സ്-21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)

ജിസിസി-2.9 കോടി

അല്ലാതെയുള്ള ഓവര്‍സീസ്- 1.8 കോടി

കേരളത്തിന് പുറത്തുള്ള അവകാശം-2 കോടി

തെലുങ്ക് റൈറ്റ്‌സ് (ഡബ്ബ്)-5.2 കോടി

തമിഴ് റൈറ്റ്‌സ് (ഡബ്ബ്)- 4 കോടി

ഓഡിയോ വീഡിയോ- 1.8 കോടി

തിയേറ്റര്‍ അഡ്വാന്‍സ്-17 കോടി

ഹിന്ദി തിയേറ്റര്‍ അവകാശം (ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്‌സ്- 4 കോടി

തമിഴ് സാറ്റലൈറ്റ് റൈറ്റ്‌സ്- 3 കോടി

തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്‌സ്-3 കോടി

ഫാന്‍സ് ഷോ ഉള്‍പ്പെടെ അഡ്വാന്‍സ് ബുക്കിങില്‍ നിന്നും – 5 കോടി

അഡ്വാന്‍സ് ബുക്കിങ് യുഎഇ-ജിസിസി- 5.5 കോടി

അഡ്വാന്‍സ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും- 1 കോടി

തെലുങ്ക് റീമേക്ക് റൈറ്റ്‌സ് -5 കോടി

തമിഴ് റീമേക്ക് റൈറ്റ്‌സ്- 4 കോടി

എയര്‍ടെല്‍ ബ്രാന്‍ഡിങ്- 5 കോടി

കിങ്ഫിഷര്‍ ബ്രാന്‍ഡിങ്- 3 കോടി

മൈജി, ഹെഡ്ജ് ബ്രാന്‍ഡിങ്- 2 കോടി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബ്രാന്‍ഡിങ്- 3 കോടി

മറ്റ് പരസ്യങ്ങളില്‍ നിന്നും- 2 കോടി

ആകെ- 101.2 കോടി

Advertisment