ഡൽഹി: അസമിലെ ജോര്‍ഹത്തില്‍ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് ബോട്ടുകള്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .
രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്ന് രാവിലെ ജോർഹട്ടിലെത്തി.ബുധനാഴ്ച ഗുവാഹത്തിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജോർഹട്ടിലെ നിമതി ഘട്ടിൽ 200 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
“ഇതുവരെ എൺപത്തിയെട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്,” ഉദ്യോഗസ്ഥർ എൻഡിടിവിയോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ കോൺഗ്രസ് പാർട്ടിയുടെ ഒരു വിഭാഗമായ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് പങ്കുവെച്ചു .
സ്ത്രീകളടക്കം ഒരു ബോട്ടിലെ യാത്രക്കാർ ഭീതിയോടെ നിലവിളിക്കുകയും പിന്നീട് ബോട്ട് മറിയാൻ തുടങ്ങുമ്പോൾ നദിയിലേക്ക് ചാടുകയും ചെയ്യുന്നു. അവരിൽ ചിലർ മറ്റൊരു ബോട്ടിലേക്ക് നീന്താൻ ശ്രമിക്കുന്നത് കാണാം.