ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. ക്രിക്ക് ബസുമായുള്ള ലൈവില്‍ പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെയുമായി സംസാരിക്കവെയാണ് ബ്രാവോ തനിക്ക് മികച്ചതെന്ന് തോന്നുന്ന അഞ്ച് പേരെ തിരഞ്ഞെടുത്തത്.
ബ്രാവോയുടെ ലിസ്റ്റിലെ മികച്ച അഞ്ചു കളിക്കാരില്‍ രണ്ടു പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ അഭാവമാണ് ടീമിലെ പ്രധാന പ്രത്യേകത.
ആദ്യ റൗണ്ടിൽ മാത്യു ഹെയ്ഡന്‍, ഡേവിഡ് വാര്‍ണര്‍, വീരേന്ദര്‍ സെവാഗ്, ബ്രെന്‍ഡന്‍ മക്കുല്ലം, ക്രിസ് ഗെയ്ല്‍, ഡ്വയ്ന്‍ സ്മിത്ത് എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനാണ് ബോഗ്ലെ ആദ്യം ബ്രാവോയോട് ആവശ്യപ്പെട്ടത്. ഗെയ്‌ലിനെ ബ്രാവോ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍, ഇന്ത്യയുടെ കെഎല്‍ രാഹുല്‍, ഗൗതം ഗംഭീര്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്‍ ഇവരില്‍ നിന്നും ആരെ മികച്ച ടി20 ഓപ്പണറായി തിരഞ്ഞെടുക്കുമെന്നതായിരുന്നു ബ്രാവോയോടുള്ള ചോദ്യം. ഈ ചോദ്യത്തിന് ഷെയിൻ വാട്‌സനെയാണ് ബ്രാവോ തിരഞ്ഞെടുത്തത്.
അടുത്ത റൗണ്ടില്‍ ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്മാൻമാരായ രോഹിത് ശര്‍മ, യുവരാജ് സിങ്, റിഷഭ് പന്ത്, എ ബി ഡിവില്ലിയേഴ്‌സ്, ബെന്‍ സ്റ്റോക്‌സ്, മൈക്കല്‍ ഹസ്സി എന്നിവരിൽ നിന്നും ഡിവില്ലിയേഴ്‌സിനെയാണ് ബ്രാവോ തിരഞ്ഞെടുത്തത്.
മികച്ച ഫിനിഷര്‍ ആരെന്ന ചോദ്യത്തിനു തന്റെ അടുത്ത കൂട്ടുകാരനും ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോണിയാണ് തന്റെ ഫേവറിറ്റെന്നു ബ്രാവോ പറഞ്ഞു. ടീമിലെ അഞ്ചാമനായി അദ്ദേഹം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേയും തിരഞ്ഞെടുത്തു.