ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ജെയര്‍ ബൊൽസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ബൊൽസൊനാരോ തന്നെയാണ് ബ്രസീലിയൻ ടെലിവിഷൻ ചാനലുകളിലൂടെ അറിയിച്ചത്. ശനിയാഴ്ച മുതൽ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പരിശോധനാ ഫലം പുറത്തു വന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. 1643539 പേര്‍ക്ക് ഇതുവരെ ബ്രസീലില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. 66093 പേര്‍ മരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബോൾസോനാരോ ഏറെ വൻവിമർശനം ഏറ്റുവാങ്ങിയിരുന്നു. കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്നു ബോൾസോനാരോ നേരത്തേ പറഞ്ഞിരുന്നു. ഇതൊരു ചെറിയ പനിയല്ലേ, എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത് എന്നാണ് നേരത്തെ അദ്ദേഹം ചോദിച്ചത്.